Friday, December 3, 2010

ഡിസംബര്‍ 3

തുടര്‍ച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു ചെറിയൊരു തിരിച്ചടി നല്‍കിയാണ് ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച കടന്നുപോയത്. അമേരിക്കന്‍, യൂറോപ്പ് സ്റ്റോക് എക്സ്ചേഞ്ചുകളിലെ ഏതാണ്ട് രണ്ടു ശതമാനത്തോളമുള്ള നേട്ടത്തിന്റെ പിന്തുണയുണ്ടായിട്ടും ഇന്ത്യയില്‍ ഒാഹരിസൂചിക കുതിച്ചുകയറിയില്ല.

ഫ്ലാറ്റായി തുടങ്ങിയ വിപണി അങ്ങനെ തന്നെ അവസാനിച്ചു. ചെറിയ ചില കയറ്റിറക്കങ്ങള്‍ മാത്രം. തിലക് നഗര്‍ ഇന്‍ഡസ്ട്രീസിലൂടെയായിരുന്നു ഇന്നുമെന്റെ തുടക്കം. വില 105 ല്‍ നില്‍ക്കുമ്പോള്‍ ഷോര്‍ട്ട് സെല്‍ നടത്തി. തിലക് നഗറിന്റെ രാവിലെയുണ്ടായ ഇടിവ് തുടരുമെന്ന പ്രതീക്ഷയിലായിരുന്നു അത്. 1000 ഒാഹരികളായിരുന്നു വിറ്റത്. എന്നാല്‍, വില തിരിച്ചുകയറിത്തുടങ്ങുന്നു എന്നറിഞ്ഞപ്പോഴേക്കും എന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു. ഡേ ട്രേഡിങ്ങില്‍ ഇത്തരം ചില തടസ്സങ്ങള്‍ വലിയ നഷ്ടങ്ങള്‍ക്കു കാരണമാകാറുണ്ട്. ബ്രോക്കിങ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടപ്പോള്‍ വില വീണ്ടും കയറുന്നതായി അറിഞ്ഞു. 1000 രൂപ നഷ്ടത്തില്‍ അതു 106 ന് വാങ്ങി. ഉച്ചയോടെ നെറ്റ് കണക്ഷന്‍ വീണ്ടുമെത്തി. മാര്‍ക്കറ്റ് അപ്പോഴേക്കും കയറിത്തുടങ്ങിയിരുന്നു. സൂചിക ഉയര്‍ന്നാല്‍ തിലക് നഗറിന്റെ ഒാഹരിവിലയും ഉയരാറുണ്ട്. 1000 തിലക് നഗര്‍ വാങ്ങിക്കൊണ്ട് അടുത്ത കച്ചവടത്തിലേക്കു കടന്നു. അതും പിഴച്ചുവെന്ന് വൈകാതെ തിരിച്ചറിഞ്ഞു. 105.90ല്‍ വാങ്ങിയ ഒാഹരി 102.70ല്‍ വില്‍ക്കേണ്ടിവന്നു.
മൂവായിരത്തിനടുത്ത് നഷ്ടം.

റിലയന്‍സിന്റെ വില 1020 എത്തിയപ്പോള്‍ റിലയന്‍സ് 1000 പുട്ട് ഒാപ്ഷന്‍ വാങ്ങി. 17.50 പൈസക്ക്. 21.5 ല്‍ അതു വിറ്റു. 1000 രൂപ തിരിച്ചുകിട്ടി. ഐഎഫ്സിഐ 60 കോള്‍ ഒാപ്ഷന്‍ 5.5 ന് വാങ്ങി. അധികം കാത്തു നില്‍ക്കാതെ 5.7ന് വിറ്റു. 800 രൂപ കിട്ടി. പക്ഷേ, തൊട്ടുപിന്നാലെ അത് 6.20 വരെ പോയപ്പോള്‍ നിരാശ ബാധിക്കുകയും ചെയ്തു.

യൂണിടെക്കിന്റെ 65 കോള്‍ ഒാപ്ഷന്‍ 3.50 ന് വാങ്ങിയത് തിങ്കളാഴ്ച ലാഭമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഹോള്‍ഡ് ചെയ്യുകയും ചെയ്തു. ആകെ 2200 രൂപയുടെ നഷ്ടം. കമ്മിഷന്‍ നിരക്കുകള്‍ കൂടി കണക്കാക്കിയാല്‍ അത് 2500 എന്ന് റൌണ്ടാക്കാം.